ബിഹാർ തിരഞ്ഞെടുപ്പ്; പോരടിച്ച് തേജ് പ്രതാപും തേജസ്വിയും

By Syndicated , Malabar News
Tej_pratap_yadav_and_tejashwi
Ajwa Travels

പാറ്റ്‌ന: ബിഹാറില്‍ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിൽ പോര് മുറുകുന്നു. തേജ് പ്രതാപ് യാദവും തേജസ്വി യാദവും തമ്മിലാണ് നിലവിലെ മൽസരം. ബിഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്‌ഥാനാർഥിയെ പിന്തുണക്കുമെന്ന് തേജ് പ്രതാപ് പറഞ്ഞു. സംസ്‌ഥാനത്ത്‌ ആര്‍ജെഡിയും കോണ്‍ഗ്രസും സഖ്യത്തിലാണെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സ്‌ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അർജെഡിയെ തള്ളി കോൺഗ്രസിനെ പിന്തുണക്കുമെന്ന തേജ് പ്രതാപിന്റെ പ്രസ്‌താവന.

പാർട്ടിക്കുള്ളിലെ അധികാര വടംവലിയുടെ ഭാഗമായാണ് തേജ് പ്രതാപിന്റെ നീക്കമെന്നാണ് സൂചന. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ അശോക് കുമാര്‍ കഴിഞ്ഞ ദിവസം തേജ് പ്രതാപുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒക്‌ടോബര്‍ 30നാണ് ബിഹാറിലെ കുശ്വേശര്‍ അസ്‌താന്‍, താരാപൂര്‍ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കുശ്വേശറില്‍ കോണ്‍ഗ്രസ് സ്‌ഥാനാർഥിയെയും താരാപൂരില്‍ ആര്‍ജെഡി സ്‌ഥാനാർഥിയെയും പിന്തുണക്കുമെന്നാണ് തേജ് പ്രതാപ് അറിയിച്ചത്. അടുത്തിടെ തേജ് പ്രതാപ് വിദ്യാർഥികളുടെ കൂട്ടായ്‌മ എന്ന നിലയില്‍ രൂപീകരിച്ച ഛാത്രാ ജനശക്‌തി പരിഷത്ത് എന്ന സംഘടനയുടെ കീഴിലാവും തിരഞ്ഞെടുപ്പ് പ്രചാരണം.

Read also: സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE