പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്‍ഗ്രസ് 70 സ്‌ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചു. എന്നാല്‍ 70 റാലി പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. വെറും മൂന്ന് ദിവസമാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ പങ്കെടുത്തത്. പ്രിയങ്ക ഗാന്ധി വന്നതുമില്ല. തിവാരി കുറ്റപ്പെടുത്തി.
‘ബിഹാറില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സിംലയിലെ പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് പിക്നിക് നടത്തുന്ന തിരക്കിലായിരുന്നു. ഇങ്ങനെയാണോ ഒരു പാര്‍ട്ടി നേതൃത്വം പെരുമാറേണ്ടത്? കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ ബിജെപിക്ക് വളരാനുള്ള വളമാകും എന്ന ആരോപണത്തില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നുന്നു’, തിവാരി പറഞ്ഞു.
അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കിയതില്‍ വിമര്‍ശനവുമായി ആര്‍ജെഡി, സിപിഐഎംഎല്‍ അടക്കമുള്ള പാര്‍ട്ടികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തങ്ങൾ ശരിയായി പ്രവർത്തിച്ചില്ലെന്ന പ്രസ്‌താവനയുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ രംഗത്ത് വന്നിരുന്നെങ്കിലും പിന്നീടദ്ദേഹം പ്രസ്‌താവന തിരുത്തിയിരുന്നു.
Read also: മമതയുടെ ഭരണം പശ്‌ചിമ ബംഗാളിനെ തീവ്രവാദികളുടെ കേന്ദ്രമാക്കി; ബിജെപി നേതാവ്