കോൺഗ്രസിലെ എ, ഐ ഗ്രൂപ്പ് തർക്കം; നേതാക്കളുമായി ചർച്ച നടത്താൻ താരിഖ് അൻവർ ഇന്നെത്തും

കൊച്ചിയിൽ നടക്കുന്ന കെപിസിസിയുടെ പഠനക്യാമ്പിൽ താരീഖ് അൻവർ പങ്കെടുക്കും. ക്യാമ്പിൽ വെച്ചാകും നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുക. ക്യാമ്പിൽ പങ്കെടുക്കാത്ത നേതാക്കളെ വിളിച്ചുവരുത്തും. പിന്നാലെ കെപിസിസി പ്രസിഡണ്ടുമായും പ്രതിപക്ഷ നേതാവുമായും താരിഖ് അൻവർ കൂടിക്കാഴ്‌ച നടത്തും.

By Trainee Reporter, Malabar News
Tariq Anwar
Ajwa Travels

കൊച്ചി: സംസ്‌ഥാന കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഐഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. നേതാക്കളുമായി ചർച്ച നടത്തുമെന്ന് താരിഖ് അൻവർ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന കെപിസിസിയുടെ പഠനക്യാമ്പിലും അദ്ദേഹം പങ്കെടുക്കും. ക്യാമ്പിൽ വെച്ചാകും നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുക. ക്യാമ്പിൽ പങ്കെടുക്കാത്ത നേതാക്കളെ വിളിച്ചുവരുത്തും.

പിന്നാലെ കെപിസിസി പ്രസിഡണ്ടുമായും പ്രതിപക്ഷ നേതാവുമായും താരിഖ് അൻവർ കൂടിക്കാഴ്‌ച നടത്തും. അതേസമയം, കോൺഗ്രസ് പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവറിൽ പ്രതീക്ഷയില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. താരിഖ് അൻവർ മുൻവിധിയോടെയാണ് സംസാരിക്കുന്നതെന്നും, അദ്ദേഹത്തോട് സംസാരിച്ചാൽ തങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലാ എന്നുമാണ് എ, ഐ ഗ്രൂപ്പുകൾ അറിയിച്ചത്.

താരിഖിന്റെ സന്ദർശനത്തിന് ശേഷം ഡെൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ട് കാണുമെന്നും എ, ഐ ഗ്രൂപ്പുകൾ വ്യക്‌തമാക്കി. അതിനിടെ, കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം തുടരുന്നതിടെ കൊച്ചിയിൽ നടക്കുന്ന ബ്ളോക്ക് പ്രസിഡണ്ടുമാരുടെ ക്യാമ്പിൽ നിന്ന് പ്രമുഖ നേതാക്കൾ വിട്ടുനിൽക്കുകയാണ്. രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെസി ജോസഫ്, ബെന്നി ബെഹനാൻ എംപി, എംഎം ഹസൻ തുടങ്ങിയവരാണ് വിട്ടുനിൽക്കുന്നത്.

Most Read: കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; വനിതാ ഡോക്‌ടർക്ക് നേരെ രോഗിയുടെ അതിക്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE