ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുന്നത് ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുന്ന 3 കോടി ആളുകള്‍ക്ക് മാത്രമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് ഉടനീളം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് വ്യക്‌തമാക്കി മന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാക്‌സിൻ 3 കോടി പേര്‍ക്ക് മാത്രമാണ് സൗജന്യമായി നല്‍കുകയെന്ന് വ്യക്‌തമാക്കി അദ്ദേഹം ട്വീറ്റ് ചെയ്‌തത്. ബാക്കിയുള്ള ആളുകള്‍ക്ക് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ജൂലൈ മാസം ആകുമ്പോഴേക്ക് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് എല്ലാ ആളുകള്‍ക്കും വാക്‌സിൻ സൗജന്യമായിരിക്കില്ലെന്നാണ് ആദ്യം കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു രാജ്യത്തെല്ലാവര്‍ക്കും വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യം വാര്‍ത്തയായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. കൂടാതെ രാജ്യത്ത് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ടും അദ്ദേഹം വിശദീകരണം നല്‍കി. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടന്‍ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി വാക്‌സിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും രണ്ടര കോടി പേര്‍ക്കുളള വാക്‌സിനാണ് ആദ്യം വാങ്ങുകയെന്നും മന്ത്രി വ്യക്‌തമാക്കി.
ഇന്ന് രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടന്നു. വാക്‌സിൻ കുത്തിവെപ്പ് ഒഴികെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡ്രൈ റണ്ണില്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ എല്ലാ കുത്തിവെപ്പ് കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീതമാണ് മോക്ക് വാക്‌സിന്‍ നല്‍കിയത്.
Read also : നെഞ്ചുവേദന; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു