സാവോ പോളോ: രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന ഫുട്‌ബോൾ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. വൻകുടലിലെ ട്യൂമർ നീക്കം ചെയ്‌ത ശസ്‍ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ദേഹം ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങും. പെലെയുടെ മകൾ കെലി ആണ് ഇക്കാര്യം ഇൻസ്‌റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
അതേസമയം പെലെ എന്നാണ് ആശുപത്രി വിടുന്നതെന്ന കാര്യത്തിൽ കെലി വ്യക്‌തത നൽകിയിട്ടില്ല. എന്നാൽ വ്യാഴാഴ്‌ചയോടെ ഡിസ്‌ചാർജ് ഉണ്ടാകുമെന്നാണ് ബ്രസീലിയൻ മാദ്ധ്യമമായ എസ്‌റ്റാഡോ ഡി സാവോ പോളോ റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ ഒരു മാസത്തോളമായി പെലെ ചികിൽസയുടെ ഭാഗമായി ആശുപത്രിയിൽ കഴിയുകയാണ്.
കഴിഞ്ഞ ഓഗസ്‌റ്റ് അവസാനത്തോടെ മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് പെലെക്ക് വൻകുടലിൽ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. സെപ്റ്റംബർ 4ആം തീയതിയാണ് ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്‍ത്രക്രിയ നടത്തിയത്. അതിന് ശേഷം ഐസിയുവിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം.
Read also: ഓഹരി വിപണി തകർച്ചയിലേക്ക്; സെൻസെക്‌സ് 449 പോയിന്റ് ഇടിഞ്ഞു