സാവോ പോളോ: ഫുട്‍ബോൾ ഇതിഹാസം മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായി പ്രതികരിച്ച് പെലെ. കളിക്കളത്തിൽ സമകാലികർ ആയിരുന്നില്ലെങ്കിൽ പോലും ഫുട്ബോൾ പ്രേമികൾ എക്കാലവും ഒരുമിച്ച് വായിച്ചിരുന്ന പേരുകളായിരുന്നു പെലെയും മറഡോണയും. ഒക്‌ടോബർ മുപ്പതിന് മറഡോണയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് പെലെ എത്തിയിരുന്നു.
‘എന്റെ പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്‌ടപ്പെട്ടിരിക്കുന്നു. പറയാൻ ഏറെ കാര്യങ്ങളുണ്ട്. പക്ഷേ ഒന്നും പറയാൻ കഴിയുന്നില്ല, ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ. ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്തുതട്ടും’ പെലെ കുറിച്ചു.
View this post on Instagram
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളായി ഫിഫ ഇരുവരെയും തിരഞ്ഞെടുത്തിരുന്നു. ഫുട്ബോളിലെ എക്കാലത്തെയും വലിയ വൈരികളായ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളായിട്ട് കൂടി പരസ്‌പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്‌തിരുന്ന ഇതിഹാസങ്ങളായിരുന്നു പെലെയും മറഡോണയും.
Read Also: ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി