മുംബൈ: തുടർച്ചയായ രണ്ടാംദിവസവും ഇന്ത്യൻ ഓഹരി വിപണി നഷ്‌ടത്തിൽ. നിഫ്റ്റി 17,700ന് താഴെയെത്തി. സെൻസെക്‌സ് 449 പോയിന്റ് നഷ്‌ടത്തിൽ 59,217ലും, നിഫ്റ്റി 121 പോയിന്റ് താഴ്ന്ന് 17,626ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സർക്കാർ കടപ്പത്ര നിരക്ക് 1.56 ശതമാനത്തിലേക്ക് ഉയർത്തിയതാണ് ആഗോളതലത്തിൽ വിപണികളെ ബാധിച്ചത്.
യുഎസ് ബോണ്ട് വരുമാനത്തിലെ വർധന ഓഹരി വിപണികളിൽ തിരുത്തലിന് കാരണമായേക്കുമെന്ന് നേരത്തെ തന്നെ നിക്ഷേപലോകം വിലയിരുത്തിയിരുന്നു. പണപ്പെരുപ്പം കൂടുതൽകാലം ഉയർന്ന നിരക്കിൽ നിലനിന്നേക്കാമെന്ന ഫെഡറൽ മേധാവി ജെറോം പവലിന്റെ മുന്നിറിയിപ്പാണ് പെട്ടെന്ന് കടപ്പത്ര ആദായം വർധിക്കാൻ ഇടയാക്കിയത്.
റിലയൻസ്, ഐടിസി, ബജാജ് ഫിൻസർവ്, എൽആന്റ്ഡി, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്‌ടത്തിൽ. പവർഗ്രിഡ്, അൾട്രാടെക് സിമന്റ്സ്, സൺ ഫാർമ, ഹിന്ദുസ്‌ഥാൻ യുണിലിവർ, ടാറ്റ സ്‌റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
Read Also: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി