തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൃശൂർ പൂരം പോലെ ആളുകൾ തടിച്ചു കൂടാൻ സാധ്യത കൂടുതലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു.
“17+ ശതമാനം പോസിറ്റിവിറ്റി നിരക്ക് എന്നാല്‍ കേരളത്തിലെ അഞ്ചില്‍ ഒരാളെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് അർഥം. അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം പോലെയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തണം. സര്‍ക്കാരേ, ശബരിമലയില്‍ മടിച്ചു നിന്നതു പോലെ ഇപ്പോള്‍ നില്‍ക്കരുത്. ജനങ്ങളുടെ നല്ലതിനു വേണ്ടി പ്രവര്‍ത്തിക്കണം, ഇപ്പോള്‍ തന്നെ,”- എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്‌തു.
17%+ positivity rate means nearly one in five in Kerala has the virus. That’s dangerously high. Stop superspreader gatherings like Thrissur Pooram. Government, don’t be Sabarimala-shy, act in people’s interest. Now.
— N.S. Madhavan (@NSMlive) April 17, 2021
രാജ്യത്തും സംസ്‌ഥാനത്തും കോവിഡിന്റെ രണ്ടാം തരംഗം തീവ്രതയോടെ വ്യാപിക്കുന്ന സാഹചര്യത്തിൽ തൃശൂര്‍ പൂരം നടത്താന്‍ ശ്രമിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ശക്‌തമാകുന്നുണ്ട്. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂരത്തിന് പങ്കെടുക്കാന്‍ എത്തുന്നവർ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി.
നേരത്തെ, ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം അനുവദിക്കും എന്ന തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Also Read: രാജ്യത്ത് ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടം