കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്

15,000 കോടി രൂപയുടെ രാസലഹരിയാണ് കൊച്ചിയിൽ നിന്ന് പിടികൂടിയത്. 134 ചാക്കുകളിലായാണ് രാസലഹരി സൂക്ഷിച്ചിരുന്നത്. പാകിസ്‌താനിലെ മൂന്ന് ഡ്രഗ് ലാബുകളിലാണ് ഇവ നിർമിച്ചത്. പിടിയിലായ പാകിസ്‌ഥാൻ സ്വദേശിയെ ചോദ്യം ചെയ്‌തു വരികയാണ്.

By Trainee Reporter, Malabar News
Drugs Seized_NCB
Rep. Image
Ajwa Travels

കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനും നാവികസേനയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.

രഹസ്യവിവരത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) ഇന്നലെ അറബിക്കടയിൽ നടത്തിയ തിരച്ചിലിലാണ് കപ്പലിൽ കടത്തുകയായിരുന്ന മെത്താംഫെറ്റമിൻ എന്ന രാസലഹരി കണ്ടെത്തിയത്. 134 ചാക്ക് രാസ ലഹരിയാണ് പിടികൂടിയത്. പാകിസ്‌ഥാനിലെ മൂന്ന് ഡ്രഗ് ലാബുകളിലാണ് ഇവ നിർമിച്ചത്.

ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിൽ വിദഗ്‌ധമായാണ് ഇവ പാക്ക് ചെയ്‌തിരിക്കുന്നത്‌. പിടിയിലായ പാകിസ്‌ഥാൻ സ്വദേശിയെ ചോദ്യം ചെയ്‌തു വരികയാണ്. ഇയാളുടെ കൂട്ടാളികൾ ആരെല്ലാം, എവിടേക്കാണ് ലഹരിമരുന്ന് കടത്തിയത്, സാമ്പത്തിക ഇടപാട്, രാജ്യാന്തര ബന്ധം തുടങ്ങിയവയെല്ലാം എൻസിബി അന്വേഷിക്കുന്നുണ്ട്.

നാവികസേനയും എൻസിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരി കടത്തുകാർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പൽ മുക്കാൻ ശ്രമിച്ചതായാണ് വിവരം. കപ്പൽ മുക്കിയ ശേഷം ഇതിലുണ്ടായിരുന്നവർ ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് പാകിസ്‌ഥാൻ സ്വദേശിയെ കസ്‌റ്റഡിയിൽ എടുത്തത്. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച ബോട്ടും പിടിച്ചെടുത്തു.

Most Read: കർണാടകയിൽ ട്വിസ്‌റ്റ്; ജയനഗറിൽ റീകൗണ്ടിങ്- ബിജെപി സ്‌ഥാനാർഥിക്ക് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE