ന്യൂയോർക്ക്: ട്വിറ്റര്‍ വാങ്ങുന്നില്ലെന്ന് എലോണ്‍ മസ്‌ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോണ്‍ മസ്‌ക് വെള്ളിയാഴ്‌ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്‌കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.
ഏറ്റെടുക്കല്‍ നടപ്പാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബോര്‍ഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്‌തു. അതേസമയം, നേരത്തെ തന്നെ കരാറില്‍ നിന്നും പിന്‍മാറുമെന്ന് പരാമര്‍ശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നല്‍കിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോള്‍ കരാറില്‍ നിന്നും പിൻമാറാനും മസ്‌ക് ഇപ്പോഴും എടുത്ത് പറയുന്നത്.
പുതിയ സംഭവ വികാസത്തോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തില്‍ പ്രമുഖരായ ടെക് കമ്പനിയും തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും. പ്രതിദിനം 1 ദശലക്ഷം സ്‌പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്‌തമായ കണക്കുകള്‍ മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ തയ്യാറായില്ലെങ്കിൽ ഏറ്റെടുക്കൽ നടപടി മരവിപ്പിക്കുമെന്നാണ് മസ്‌ക് അറിയിച്ചത്.
Read Also: പരസ്യപ്പോര് മുറുകുന്നു; ആന്റണി രാജു ഇന്ന് കണ്ണൂരിൽ- ബഹിഷ്‌കരിക്കുമെന്ന് സിഐടിയു