ലഖ്‌നൗ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ കോളേജ് അധ്യാപകനെ ജയിലിലടച്ചു. എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലിയെയാണ് ജയിലിലടച്ചത്. ഫിറോസാബാദ് കോടതിയിലെ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന് മുന്നില്‍ കീഴടങ്ങി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ പ്രൊഫസറെ ജ്യാമാപേക്ഷ തള്ളിയതോടെ ജയിലിലേക്ക് മാറ്റുകയായിരുന്നു.
അലിയ്‌ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് ഫിറോസാബാദ് പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ കോളേജ് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാണിച്ച് കഴിഞ്ഞ മെയ് മാസത്തിൽ അഹലബാദ് ഹൈക്കോടതിയിലും പ്രഫസർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്‌തതാണ് എന്നതിന് രേഖകളില്ല എന്ന നിരീക്ഷണത്തിൽ ജാമ്യാപേക്ഷ കോടതി തള്ളി.
Read also: പെഗാസസ്; ഉന്നത ഉദ്യോഗസ്‌ഥരെ പാർലമെന്ററി ഐടി സമിതി വിളിച്ചു വരുത്തും