കൊച്ചി: എൽഡിഎഫ് സ്‌ഥാനാർഥിത്വത്തിൽ പിറവത്തും പ്രതിഷേധം. പിറവം സീറ്റ് പ്രതീക്ഷിച്ചിരുന്ന ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസ് വിട്ടു. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തിയെന്നാണ് ജിൽസിന്റെ ആരോപണം. യൂത്ത് ഫ്രണ്ട് എം സംസ്‌ഥാന വൈസ് പ്രസിഡണ്ടാണ് ജിൽസ് പെരിയപ്പുറം. പിറവത്ത് സിപിഎം അംഗവും നിലവിൽ ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് അംഗവുമായ സിന്ധുമോൾ ജേക്കബാണ് എൽഡിഎഫ് സ്‌ഥാനാർഥി.
അതേസമയം, കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെതിരെ സ്‌റ്റീഫൻ ജോർജ് മൽസരിക്കും. റാന്നിയിൽ അഡ്വ.പ്രമോദ് നാരായണനാണ് സ്‌ഥാനാർഥി. ജോസ് കെ മാണി പാലായിൽ തന്നെ. ഡോ.എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിൽ സ്‌ഥാനാർഥി. സെബാസ്‌റ്റൃൻ കുളത്തുങ്കൽ (പൂഞ്ഞാർ), അഡ്വ.ജേക്കബ് മൈക്കിൾ (ചങ്ങനാശേരി), പ്രഫ.കെഐ ആന്റണി (തൊടുപുഴ), റോഷി അഗസ്‌റ്റിൻ (ഇടുക്കി), ബാബു ജോസഫ് (പെരുമ്പാവൂർ), സിന്ധുമോൾ ജേക്കബ് (പിറവം), ഡെന്നിസ് കെ ആന്റണി (ചാലക്കുടി), സജി കുറ്റൃാനിമറ്റം (ഇരിക്കൂർ) എന്നിങ്ങനെയാണ് സ്‌ഥാനാർഥികൾ.
Also Read: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റർ