കൊളംബോ: ശ്രീലങ്കയിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ഉത്തരവ്. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രതിരോധ മന്ത്രാലയമാണ് സുരക്ഷാ ഉദ്യോഗസ്‌ഥർ തിരികെ എത്തണമെന്ന് ഉത്തരവിട്ടത്. ശ്രീലങ്കയിൽ സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ ദുരിതങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങൾ തെരുവുകളിലിറങ്ങി പ്രതിഷേധിച്ചത്. ഇതോടെ അഞ്ച് ആഴ്‌ചക്കിടെടെ രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്.
ഇതിനിടെ ചിലർ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ ആക്രമണത്തിന് ശ്രമിച്ചതോടെയാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ ഉടൻ തിരികെ എത്തണമെന്ന് പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടത്.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നുപോകുന്നത്. കടം എത്ര വാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയാത്ത സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധവുമായി പൊതുജനങ്ങൾ അടക്കം രംഗത്തുണ്ട്. ഗോ ഹോം ഗോട്ട എന്ന മുദ്രാവാക്യമാണ് ശ്രീലങ്കൻ തെരുവുകളിൽ മുഴങ്ങി കേൾക്കുന്നത്.
Read also: പാമ്പൻ പാലത്തിൽ നിന്ന് യുവാവ് കടലിലേക്ക് തെറിച്ചുവീണു; സാഹസിക രക്ഷാപ്രവർത്തനം