റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്

By Trainee Reporter, Malabar News
Raging at Kasargod Government School
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് വിദ്യാർഥിയുടെ പിതാവ് നിലപാട് അറിയിച്ചത്. എന്നാൽ, വിഷയത്തിൽ സ്‌കൂൾ അധികൃതർ മഞ്ചേശ്വരം പോലീസിൽ പരാതി നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും റിപ്പോർട് തേടിയിട്ടുണ്ട്. അതേസമയം, റാഗിങ്ങിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് തേടിയിരുന്നു. പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. തടഞ്ഞു വെക്കൽ, മാനഹാനിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ് വിവരം. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്. സ്‌കൂളിന് എതിർവശത്തുള്ള കഫ്‌റ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർഥി പറയുന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന. സമാന രീതിയിൽ ബേക്കൂർ ഹയർ സെക്കണ്ടറി സ്‌കൂളിലും റാഗിങ്ങ് നടന്നതായി പരാതിയുണ്ട്. എന്നാൽ, ഇവിടെ നിന്നും പരാതി വരാത്തതിനാൽ കേസെടുത്ത് അന്വേഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

Most Read: സമരം നിർത്തി മടങ്ങൂ; കർഷകരോട് കേന്ദ്ര കൃഷി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE