വടകര: മണിയൂർ ഡിസ്‌പെൻസറിക്ക് സമീപം കാടിന് തീപിടിച്ചു. തീപിടുത്തത്തിൽ അര ഏക്കറോളം കാട് കത്തിനശിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. തൊട്ടടുത്ത് മാലിന്യത്തിന് തീയിട്ടതിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. വടകരയിലെ അഗ്‌നിശമന സേന എത്തിയാണ് തീ കെടുത്തിയത്.
വേനലിന് കാഠിന്യമേറിയതോടെ തീപിടിത്ത സംഭവങ്ങൾ പതിവാകുകയാണ്. ഈ സാഹചര്യത്തിൽ തീയിടുമ്പോഴും മറ്റും ഏറെ കരുതൽ വേണമെന്നാണ് അധികൃതർ പറയുന്നത്. കുറച്ച് ദിവസം മുൻപ് തിരുവള്ളൂർ പഞ്ചായത്തിൽ കരിങ്കൽപ്പാറയോട് ചേർന്ന കാടിന് തീ പിടിച്ചിരുന്നു. അഗ്‌നിശമന സേന എത്തിയാണ് ഇതും നിയന്ത്രിച്ചത്.
റെയിൽവേ ട്രാക്കിന്റെ ഇരുവശത്തും കാടുവളരുന്നത് പതിവാണ്. ഈ സമയത്ത് ഈ കാടുകൾ ഉണങ്ങിക്കിടക്കും. ഇത് എളുപ്പത്തിൽ വൃത്തിയാക്കുന്നതിന് വേണ്ടിയാണ് പലരും തീയിടുന്നത്. ചില സമയങ്ങളിലിത് നിയന്ത്രിക്കാൻ പറ്റാതെ പോകുന്നതാണ് വിനയാകുന്നത്. ഇത്തരത്തിൽ റയിൽവേ ട്രാക്കിന് സമീപം തീ പടരുന്ന സംഭവങ്ങൾ തുടർകഥയാണെന്നും അധികൃതർ പറയുന്നു.
Read also: സപ്ളൈകോ നെല്ല് സംഭരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ