രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനൊപ്പം അഭിനയത്തിലും കൈവെക്കാനായി രമേശ് ചെന്നിത്തല. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന ചിത്രത്തിലാണ് ചെന്നിത്തല അഭിനയ ജീവിതം ആരംഭിക്കുന്നത്. നിലവിൽ ഹരിപ്പാട് എംഎല്‍എയായ ചെന്നിത്തല രാഷ്‌ട്രീയ നേതാവായി തന്നെയാണ് സിനിമയിലുമെത്തുന്നത്. ഒപ്പം എഎം ആരിഫ് എംപിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലും വിരുദ്ധദ്രുവ രാഷ്‌ട്രീയം തന്നെയാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്.
ജൂലൈ 6ന് റിലീസ് ചെയ്‌ത ചിത്രത്തിലെ ഗാനരംഗത്തിൽ ആലപ്പുഴ എംപി എഎം ആരിഫിനെ കാണാൻ കഴിയുന്നുണ്ട്. ഒരു ഗാനരംഗത്തിലെ സാന്നിധ്യത്തിന് അപ്പുറത്തേക്ക് എഎം ആരിഫ് ഉണ്ടോ എന്നത് വ്യക്‌തമല്ല. അടുത്തഘട്ടം ചിത്രീകരണത്തിലാണ് ചെന്നിത്തല ഉണ്ടാകുക. ‘ചിത്രത്തിലെ മൂന്ന് രംഗങ്ങളിലാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. സിനിമയിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. കോവിഡ് കുറഞ്ഞ ശേഷം ചിത്രീകരണത്തിന് അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ
സിനിമ പൂര്‍ത്തിയാക്കും‘ –സംവിധായകന്‍ നിഖില്‍ എം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പന്ന്യന്‍ രവീന്ദ്രന്‍, പിസി ജോര്‍ജ് തുടങ്ങിയവരും ചെറിയ വേഷങ്ങളിൽ വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2005ൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത സുരേഷ്ഗോപി ചിത്രമായ ‘ദി ടൈഗർ‘ മുതൽ ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിലെ താര സംഘടനയായ അമ്മയിൽ (ആർട്ടിസ്‌റ്റ് ഓഫ് മലയാളം മൂവി അസോസിയേഷൻ) ഇദ്ദേഹം അംഗമാണ്.
തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്ന് ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും രാഷ്‌ട്രീയ ജീവിതം അനുവദിച്ചില്ല. വാസ്‌തവം, ബൽറാം vs താരാദാസ്, ജൂബിലി, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, ഉപ്പുക്കണ്ടം ബ്രദേഴ്‌സ്, എൻട്രി എന്നിവ ഇദ്ദേഹം അഭിനയിച്ച സിനിമകളാണ്. അഭിനയജീവിതത്തിൽ ഉണ്ണിത്താനെ പോലെ കാര്യമായ വേഷങ്ങൾ രമേശ് ചെന്നിത്തലയാണോ എഎം ആരിഫാണോ ചെയ്യുക എന്നത് കാത്തിരുന്നു കാണാം. എഎം ആരിഫ് എംപിയെ ഈ പാട്ടുസീനിൽ കാണാം:
ചെറുബഡ്‌ജറ്റിൽ വൻതാര നിരകളില്ലാതെ ഒരുക്കുന്ന ചിത്രം ‘ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്‌ട്രീയ പശ്‌ചാത്തലവും നര്‍മത്തില്‍ പറയാനാണ് ശ്രമിക്കുന്നത്‘. ചിത്രത്തില്‍ അസ്‌കര്‍ സൗദാനാണ് നായകന്‍. ധർമജൻ ബോള്‍ഗാട്ടി, നീന കുറുപ്പ്, ഭീമന്‍ രഘു, ബേസില്‍ മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്.
Most Read: ഇന്ധനവില വർധനവ്; കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നു