ആലുവ: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദ്ദനമേറ്റത്. സ്‌ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് ആരോപിച്ച് സലീം ആലങ്ങാട് പോലീസിൽ പരാതി നൽകി. മർദ്ദനമേറ്റ നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ കൂട്ടുകാരും ചേര്‍ന്ന് മർദ്ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു.
വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടാണ് ഇപ്പോൾ മർദ്ദനമെന്ന് സലീം നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.
Most Read: ‘വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്