ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും മർദ്ദനം; സ്‌ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി

By Desk Reporter, Malabar News
Dowry Case
Ajwa Travels

ആലുവ: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദ്ദനമേറ്റത്. സ്‌ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് ആരോപിച്ച് സലീം ആലങ്ങാട് പോലീസിൽ പരാതി നൽകി. മർദ്ദനമേറ്റ നാല് മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ടാണ് സംഭവം. ഭര്‍ത്താവും ഭര്‍ത്താവിന്റെ കൂട്ടുകാരും ചേര്‍ന്ന് മർദ്ദിച്ചെന്നാണ് പരാതി. ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു.

വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടാണ് ഇപ്പോൾ മർദ്ദനമെന്ന് സലീം നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Most Read:  ‘വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE