തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട് സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയാൽ അതേ സ്‌ഥാപനം മറ്റൊരിടത്ത് തുടങ്ങാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌ഥാപനം പുനഃസ്‌ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
”ഫെബ്രുവരി ഒന്ന് മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം വിളമ്പുന്ന സ്‌ഥലമാക്കി മാറ്റും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങും. ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടികൾ എടുക്കും. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കും. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും” മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, സംസ്‌ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
Most Read: പോലീസിനെതിരെ ആത്‍മഹത്യാ കുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു