ന്യൂഡെൽഹി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്താൻ തീരുമാനം. രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി പ്ളാസ്‌റ്റിക് നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടം 2022 ജനുവരി 1ആം തീയതി ആരംഭിക്കും. രാജ്യത്ത് വർധിച്ചുവരുന്ന പ്ളാസ്‌റ്റിക് മാലിന്യങ്ങളിൽ നിന്നും മോചനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
കേന്ദ്രത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ് ഇപ്പോൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക്കിന് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ഇവയുടെ ഉൽപാദനം രാജ്യത്ത് നിർത്താനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പോളിത്തീന്‍ ബാഗുകളുടെ കുറഞ്ഞ ഗുണമേൻമ 50 മൈക്രോണില്‍ നിന്ന് 100 മൈക്രോണായി ഉയര്‍ത്തും. സെപ്റ്റംബർ 30ആം തീയതിയോടെ ഇത് നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.
Read also : കോവിഡ് വ്യാപനം; പഞ്ചാബിലെ 8 ജില്ലകളിൽ രാത്രി കർഫ്യൂ; സ്‌കൂളുകൾ അടച്ചു