പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

പ്ളാസ്‌റ്റിക് നിർമാർജനത്തിന് ഭാഗമായിരുന്നു സർക്കാർ 60 ജിഎസ്എമ്മിന് താഴെയുള്ള പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചിരുന്നത്. ഇത് സംബന്ധിച്ച് വ്യാപാര സ്‌ഥാപനങ്ങൾക്ക്‌ കർശന നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു

By Trainee Reporter, Malabar News
kerala high court
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ സംസ്‌ഥാന സർക്കാർ നിരോധനത്തിന് പ്രസക്‌തി ഇല്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. ജസ്‌റ്റിസ്‌ എൻ നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

60 ജിഎസ്എമ്മിന് താഴെയുള്ള പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾക്ക് ആയിരുന്നു സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. പ്ളാസ്‌റ്റിക് വേസ്‌റ്റ് മാനേജ്‌മെന്റ് നിയമപ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്‌ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.

പ്ളാസ്‌റ്റിക് നിർമാർജനത്തിന്റെ ഭാഗമായിരുന്നു സർക്കാർ 60 ജിഎസ്എമ്മിന് താഴെയുള്ള പ്ളാസ്‌റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചിരുന്നത്. ഇത് സംബന്ധിച്ച് വ്യാപാര സ്‌ഥാപനങ്ങൾക്ക്‌ കർശന നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. ഇതിനെതിരായി പ്രവർത്തിക്കുന്നവർക്ക് എതിരെ ശിക്ഷണ നടപടികൾ ഉൾപ്പടെ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

Most Read: കലോൽസവത്തിലെ സ്വാഗതഗാന വിവാദം; നടപടി വേണമെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE