യുഎസ്-ഇറാൻ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ

യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതായാണ് റിപ്പോർട്.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image

വാഷിങ്ടൻ: പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യം പൂർണമായി അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ഇറാനും യുഎസും തമ്മിൽ നിർണായക ചർച്ച ഇന്ന് സ്വിറ്റ്‌സർലൻഡിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സ്വിറ്റ്സർലൻഡിലേക്ക് പോകുന്നതായാണ് റിപ്പോർട്.

നേരത്തെ നിശ്‌ചയിച്ചിരുന്ന ചർച്ചകൾ മാറ്റിവെച്ചതിനെ തുടർന്നാണിത്. ട്രംപിന്റെ മറ്റൊരു പ്രതിനിധിയും അദ്ദേഹത്തിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നറും ചർച്ചകളിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിൽ എത്തുമെന്നാണ് കരുതുന്നത്.

ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിൽ ലബനനിൽ ശക്‌തമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ്‌ വ്യാഴാഴ്‌ച തന്റെ സ്വിറ്റ്‌സർലൻഡ് യാത്ര റദ്ദാക്കിയിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്‌ച അമേരിക്കയും ഇറാനും കരാറിൽ ഒപ്പുവെച്ചിരുന്നു.

യുഎസ്-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ സൈന്യം അറിയിച്ചു. എന്നാൽ, കപ്പൽ സഞ്ചാരം തടസപ്പെട്ടതിന് തെളിവുകളില്ലെന്ന് യുഎസ് വ്യക്‌തമാക്കി.

Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE