കാസർഗോഡ്: ജില്ലയിലെ 43 ക്രിട്ടിക്കൽ ബൂത്തുകളിലും 45 പ്രശ്‌നബാധിത കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച മുതൽ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന ആരംഭിക്കുമെന്ന് കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുന്നോടിയായി അതിർത്തി പ്രദേശങ്ങളിൽ പരിശോധന കർശനമാക്കും.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ദിവസം മുതൽ 17 അതിർത്തി കേന്ദ്രങ്ങളിലും സ്‌പെഷ്യൽ സ്‌ക്വാഡിനെ നിയമിക്കും. കോളനികൾ, പ്രശ്‌ന സാധ്യതാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പണം, മദ്യം, ലഹരി വസ്‌തുക്കൾ എന്നിവ വിതരണം ചെയ്യുന്നത് പരിശോധിക്കാൻ പ്രത്യേകം സംഘത്തെ നിയോഗിക്കും. കടലിൽ പട്രോളിങ്ങിന് കോസ്‌റ്റൽ പോലീസിനെ ചുമതലപ്പെടുത്തി. വിജ്‌ഞാപനം വരുന്ന ദിവസം മുതൽ കളക്‌ടറേറ്റിൽ കൺട്രോൾ റൂം തുറക്കാനാണ് തീരുമാനം.
Read Also: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കസ്‌റ്റഡിയിൽ