വാക്‌സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ? പരിഹാരം ഈ വെബ്‌സൈറ്റിലുണ്ട്

By News Desk, Malabar News
new website for finding vaccine slot
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിൻ സൈറ്റിൽ സ്‌ളോട്ട് ലഭിക്കാത്തത് കാരണം വാക്‌സിൻ എടുക്കാൻ അവസരം ലഭിക്കാത്തവരാണ് കൂടുതലും. സൈറ്റിൽ സ്‌ളോട്ട് അപ്‍ഡേറ്റ് ആകുന്ന സമയം കൃത്യമായി മനസിലാക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. എന്നാൽ, ഇനി ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടാകില്ല.

മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലും സ്‌ളോട്ട് തിരയാൻ വാക്‌സിൻ ഫൈൻഡ് സഹായിക്കും. ഒട്ടുമിക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഒരാഴ്‌ചത്തെ സ്‌ളോട്ടുകൾ കാണിക്കുമ്പോൾ അടുത്ത രണ്ടാഴ്‌ചത്തെ സ്‌ളോട്ടുകൾ കണ്ടെത്താൻ വാക്‌സിൻ ഫൈൻഡ് വെബ്‌സൈറ്റ് സഹായിക്കും എന്നതാണ് പ്രത്യേകത.

വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നതിനാൽ ഒഴിവുള്ള തീയതി വേഗത്തിൽ കണ്ടെത്തി ബുക്ക് ചെയ്യാനാകും. കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഈ വെബ്സൈറ്റ് പരിചയപ്പെടുത്തിയത്.

വാക്‌സിൻ സ്‌ളോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്ന് തന്നെ അറിയാൻ സാധിക്കുന്നു. സ്‌ളോട്ടുകൾ ലഭ്യമായാൽ വാക്‌സിൻ ഫൈൻഡ് ആളുകളെ ബ്രൗസർ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും.

ഒരു തവണ സംസ്‌ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ പിന്നീട് ബ്രൗസർ തുറക്കുമ്പോൾ തന്നെ വാക്‌സിൻ സ്‌ളോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. സോഫ്‌റ്റ്‌വെയർ ട്രെയിനിങ് സ്‌ഥാപനമായ മാഷപ് സ്‌റ്റാക്കും കേരളാ പോലീസും ചേർന്നാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്. വെബ്‌സൈറ്റിനായി ഇവിടെ ക്‌ളിക്ക് ചെയ്യുക.

Also Read: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE