കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഉദ്യോഗസ്‌ഥൻ വികെ മെയ്‌നിക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒക്‌ടോബർ ആറ് വരെയാണ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിനേഴാം പ്രതിയാണ് വികെ മെയ്‌നി.
ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നാല് പ്രതികൾക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ് അശോക മേനോന്റെ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആർബി ശ്രീകുമാർ, വിജയൻ, ബിഎസ് ജയപ്രകാശ്, തമ്പി എസ് ദുർഗാനന്ദ എന്നിവർക്ക് വ്യവസ്‌ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
അതേസമയം, ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസിന്റെ ജാമ്യ ഹരജി പരിഗണിക്കവെ സിബിഐക്കെതിരെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഗൗരവകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും, ഗൂഢാലോചനയെന്ന സിബിഐ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആയിരുന്നു കോടതി പറഞ്ഞത്.
Most Read: കർണാടകയിൽ പ്രാദേശിക തലത്തിൽ ജെഡിഎസുമായി സഖ്യത്തിന് ഒരുങ്ങി ബിജെപി