തിരുവനന്തപുരം: വിവാദ പരാമർശത്തിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ജോസഫൈൻ വിവിധ ഇനങ്ങളിലായി കൈപ്പറ്റിയ തുകയുടെ കണക്കുകൾ പുറത്തുവന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ കഴിഞ്ഞ ഫെബ്രുവരിവരെ എംസി ജോസഫൈന്‍ കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപയാണ്.
വിവരാവകാശ രേഖകൾ പ്രകാരം 53,46,271 രൂപയാണ് വിവിധ ഇനങ്ങളിലായി എംസി ജോസഫൈന്‍ ഫെബ്രുവരിയിൽ കൈപ്പറ്റിയിരിക്കുന്നത്. വിവരാവകാശ രേഖകള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹോണറേറിയം ഇനത്തില്‍ 34,40,000 രൂപയും ടിഎ ഇനത്തില്‍ 13,54,577 രൂപയുമാണ് ജോസഫൈന്‍ കൈപ്പറ്റിയത്. ചുമതലയേറ്റ് 2021 ഫെബ്രുവരി 8 വരെ നല്‍കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ വ്യക്‌തമാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ പോലും യാത്രാചെലവായി 13,54,577 രൂപ ഉപയോഗിച്ചത് ധൂര്‍ത്താണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ജോസഫൈൻ രംഗത്ത് വന്നിരുന്നു. ഒരു അമ്മയുടെ സ്വാതന്ത്യത്തോടെയാണ് താൻ സംസാരിച്ചതെന്നും വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോസഫൈൻ പറഞ്ഞു.
Also Read: ഗാർഹിക പീഡനങ്ങൾക്ക് എതിരെ ശക്‌തമായ നടപടി; പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ ജാഗ്രതാ സമിതികൾ