കണ്ണൂര്‍: സര്‍വകലാശാല സിലബസ് വിവാദത്തില്‍ രണ്ടംഗ വിദഗ്‌ധ സമിതി റിപ്പോര്‍ട് സമര്‍പ്പിച്ചു. പ്രൊഫ. ജെ പ്രഭാഷ്, ഡോ. കെഎസ് പവിത്രന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട് കൈമാറിയത്. വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട് ബോര്‍ഡ് ഓഫിസ് സ്‌റ്റഡീസിന് കൈമാറും. സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്‌സിന്റെ സിലബസ് പരിഷ്‌കരിച്ചതാണ് വിവാദമായത്.
സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾ അറിയണമെന്നാണ് സർവകലാശാല വിസി ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത്. പബ്ളിക്ക് അഡ്‌മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി. ബോർഡ് ഓഫ് സ്‌റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്.
വിഡി സവർക്കറുടെ ‘ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു’, എംഎസ് ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’, ‘വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ്’, ബൽരാജ് മധോകിന്റെ ‘ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ’ തുടങ്ങിയ പുസ്‌തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്.
Read also: ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയ വാര്‍ത്ത തെറ്റ്; ജില്ലാ പോലീസ് മേധാവി