മാനന്തവാടിയിലെ കർഷകരുടെ ദേഹത്ത് സീൽ പതിപ്പിച്ച് കർണാടക

By Trainee Reporter, Malabar News
karnataka Seal
Ajwa Travels

വയനാട്: അതിർത്തി കടന്ന മാനന്തവാടി സ്വദേശികളായ രണ്ടു കർഷകരുടെ ദേഹത്ത് കർണാടക സീൽ പതിപ്പിച്ചതായി പരാതി. ബാവലി ചെക്ക്പോസ്‌റ്റിൽ ഇന്നലെയാണ് സംഭവം. കർഷകർ കൃഷിയാവശ്യങ്ങൾക്കായി അതിർത്തി കടന്നപ്പോഴാണ് ഇവരുടെ ശരീരത്തിൽ കർണാടക മുദ്ര പതിപ്പിച്ചത്.

മഷി ഉപയോഗിച്ചാണ് കർഷകരുടെ കൈകളിൽ സീൽ പതിപ്പിച്ചത്. സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചാപ്പ കുത്തിയ സംഭവത്തിൽ മാനന്തവാടി എംഎൽഎ ഒആർ കേളു മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. കൂടാതെ കർഷകർ കളക്‌ടർക്കും ജില്ലാ പോലീസ് മേധാവികൾക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, അതിർത്തി കടന്നെത്തുന്നവരെ തിരിച്ചറിയാനാണ് സീൽ പതിപ്പിക്കുന്നത് എന്നാണ് കർണാടകയുടെ വിശദീകരണം. ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സീൽ വെക്കുന്നതെന്നും കർണാടക വ്യക്‌തമാക്കി.

Read Also: ജില്ലയിലെ ഓക്‌സിജൻ വാർ റൂം പ്രവർത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE