തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ റെയ്‌ഡ് വിവരങ്ങൾ പോലീസ് ഉദ്യോഗസ്‌ഥർ ചോർത്തി നൽകിയതായി സൂചന. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെയ്‌ഡ് നടത്തുന്ന വിവരം 2 പോലീസുകാർ ചോർത്തിയതായാണ് വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് ഒളിപ്പിച്ച പണം മാറ്റിയെന്നും സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലും പ്രതികൾക്ക് പോലീസ് സഹായം ലഭിച്ചതായി സൂചനയുണ്ട്. അന്വേഷണ സംഘത്തിലെ 2 പോലീസുകാർക്ക് എതിരെ നടപടി സ്വീകരിച്ചേക്കും.
അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്‌ഥർ കാസർഗോഡ് ജില്ലയിലെ ഉദ്യോഗസ്‌ഥർക്ക് വിവരങ്ങൾ ചോർത്തി നൽകി. ഇവർ പ്രതികളുടെ സഹായികൾക്ക് വിവരം കൈമാറി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരോപണ വിധേയരായ ഉദ്യോഗസ്‌ഥരെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റും. പിന്നാലെ ഇരുവർക്കും എതിരെ നടപടിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കേസിന്റെ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡെൽഹിയിലെ ഇഡി ഓഫിസിൽ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ റാങ്കിലുള്ള ഐആർസി ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരിക്കും കേസെടുക്കുക. കേസിൽ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും.
Read also: ശബ്‌ദരേഖയ്‌ക്ക് പിന്നില്‍ ഗൂഢാലോചന; തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് സികെ ജാനു