എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച; പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് എച്ച്പിസിഎൽ

അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ച കാരണം ഡീസൽ ഓടയിലേക്ക് ഒഴുക്കുകയായിരുന്നെന്നും ചോർച്ച അടച്ചതായും അധികൃതർ പറഞ്ഞു. 2000 ലിറ്ററിലേറെ ഡീസൽ പ്ളാന്റിലേക്ക് മാറ്റിയെന്നും എച്ച്പിസിഎൽ അറിയിച്ചു.

By Senior Reporter, Malabar News
Gas Leake
Ajwa Travels

എലത്തൂർ: ഹിന്ദുസ്‌ഥാൻ പെട്രോളിയം പ്ളാന്റിൽ (എച്ച്പിസിഎൽ) നിന്ന് വീണ്ടും ഇന്ധന ചോർച്ചയെന്ന് നാട്ടുകാർ. സമീപത്തെ അഴുക്കുചാലിലേക്ക് ഇന്നും ഡീസൽ ഒഴുകിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, പ്രശ്‌നം പൂർണമായി പരിഹരിച്ചെന്ന് നിലപാടിലാണ് എച്ച്പിസിഎൽ. 2000 ലിറ്ററിലേറെ ഡീസൽ പ്ളാന്റിലേക്ക് മാറ്റിയെന്ന് എച്ച്പിസിഎൽ അറിയിച്ചു.

ഫറോക്ക് ഐഒസിയിൽ നിന്ന് രാത്രി 12 മണിയോടെ എത്തിയ അഗ്‌നിരക്ഷാ സേനയും ടെക്‌നിക്കൽ സംഘവുമാണ് മെഷീനുകളുടെ സഹായത്തോടെ ടാങ്കറിലും ബാരലിലേക്കും ഇന്ധനം മാറ്റി പ്ളാന്റിലേക്ക് കൊണ്ടുപോയത്. ബാരലുകൾ പ്ളാന്റിൽ ഇല്ലാത്തതിനാൽ ഡീസൽ ശേഖരിക്കുന്നത് വൈകിയിരുന്നു. ടാങ്കർ ലോറി എത്തിച്ചാണ് പരിഹരിച്ചത്.

എറണാകുളത്തെ പ്ളാന്റിൽ നിന്ന് പത്തോളം ബാരലുകൾ പുലർച്ചെ ഒരുമണിയോടെ എത്തിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഓടയിലൂടെ ഡീസൽ ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ എലത്തൂർ പോലീസ് പ്ളാന്റ് മാനേജരെ വിവരമറിയിക്കുകയായിരുന്നു.

അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ച കാരണം ഡീസൽ ഓടയിലേക്ക് ഒഴുക്കുകയായിരുന്നെന്നും ചോർച്ച അടച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ, രണ്ടര മണിക്കൂറിന് ശേഷവും ഓടയിലൂടെ ഡീസൽ ചോർന്നതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. പിന്നാലെ രാത്രി അസിസ്‌റ്റന്റ്‌ കളക്‌ടർ ഉൾപ്പടെയുള്ളവർ എത്തി നാട്ടുകാരുമായി ചർച്ച നടത്തുകയായിരുന്നു.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE