കുവൈറ്റ് : അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴി നിയമലംഘകരെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിച്ച് നാട് കടത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്‌തമാക്കി. മാന്‍പവര്‍ പബ്ളിക് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്‌തമായാണ് പരിശോധനകൾ നടത്തുന്നത്. കടകള്‍, കോഓപ്പറേറ്റീവ് സ്‌റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക.
പരിശോധനയുടെ ഭാഗമായി ഹോം ഡെലിവറി ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ അവരെ താമസകാര്യ വകുപ്പിന് കൈമാറും. തുടർന്ന് ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ കർഫ്യൂ സമയങ്ങളിൽ കർശനമായും നിയന്ത്രണങ്ങൾ ഉറപ്പുവരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കും.
Read also : വീണ്ടും സിനിമാ തിയേറ്ററുകൾ തുറക്കാനൊരുങ്ങി അബുദാബി