അറ്റാമി: ജപ്പാനിലെ അറ്റാമി പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 20 പേരെ കാണാതായെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. 2 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. മൂന്ന് ദിവസമായി ഇവിടെ മഴ പെയ്യുന്നുണ്ട്. തീരദേശ പട്ടണമായ അറ്റാമി ജപ്പാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.
Also Read: ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്ന് ആരോപണം; യുവാവിനെ അടിച്ചുകൊന്നു