കാസർഗോഡ്: ജില്ലയിലെ മലയോരത്ത് കവുങ്ങ് കർഷകരെ പ്രതിസന്ധിയിലാക്കി മഹാളി രോഗം പടരുന്നു. അടയ്‌ക്കക്ക് വില കുതിച്ചുയരുന്ന ഘട്ടത്തിലാണ് രോഗം കർഷകരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.
പനത്തടി, കള്ളാർ, കോടോം- ബേളൂർ പഞ്ചായത്തുകളിൽ രോഗം വ്യാപകമാണ്. ചുണ്ണാമ്പും തുരിശും ചേർത്ത് കർഷകർ ഉണ്ടാക്കുന്ന മരുന്ന് തളിച്ചാണ് രോഗത്തെ തടയുന്നത്. എന്നാൽ ഇത് കൊണ്ട് മാത്രം രോഗബാധ തടയാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.
തെങ്ങ്, കവുങ്ങ് തുടങ്ങിയവയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് മഹാളി. പെൺപൂക്കൾ, പാകമാകാത്ത കായ് എന്നിവ കൊഴിഞ്ഞു പോകുന്നതാണ് മഹാളിയുടെ പ്രധാന ലക്ഷണങ്ങൾ.
കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് അഴുകലിലേക്ക് നീങ്ങും. ഫൈറ്റോക്ളോറ എന്ന ഒരു ഫംഗസാണ് ഈ രോഗത്തിന് കാരണം.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി അന്വേഷണം ആരംഭിച്ചു