കാസർഗോഡ് മലയോര മേഖലയിൽ മഹാളി രോഗം പടരുന്നു

By Staff Reporter, Malabar News
mahali-arecaunut
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മലയോരത്ത്‌ കവുങ്ങ്‌ കർഷകരെ പ്രതിസന്ധിയിലാക്കി മഹാളി രോഗം പടരുന്നു. അടയ്‌ക്കക്ക് വില കുതിച്ചുയരുന്ന ഘട്ടത്തിലാണ്‌ രോഗം കർഷകരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്‌.

പനത്തടി, കള്ളാർ, കോടോം- ബേളൂർ പഞ്ചായത്തുകളിൽ രോഗം വ്യാപകമാണ്‌. ചുണ്ണാമ്പും തുരിശും ചേർത്ത് കർഷകർ ഉണ്ടാക്കുന്ന മരുന്ന് തളിച്ചാണ് രോഗത്തെ തടയുന്നത്. എന്നാൽ ഇത് കൊണ്ട് മാത്രം രോഗബാധ തടയാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.

തെങ്ങ്, കവുങ്ങ് തുടങ്ങിയവയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് മഹാളി. പെൺപൂക്കൾ, പാകമാകാത്ത കായ് എന്നിവ കൊഴിഞ്ഞു പോകുന്നതാണ് മഹാളിയുടെ പ്രധാന ലക്ഷണങ്ങൾ.

കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് അഴുകലിലേക്ക് നീങ്ങും. ഫൈറ്റോക്ളോറ എന്ന ഒരു ഫംഗസാണ് ഈ രോഗത്തിന് കാരണം.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE