ഛത്തീസ്ഗഡ്: ദന്തേവാഡയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് നേതാവിനെ വധിച്ചു. തലയ്‌ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭൈരംഗാവ് സ്വദേശിനി വയ്‌ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു പോലീസ് പെക്കോയുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.
ഗുമല്‍നാര്‍ ഗ്രാമത്തിലെ വന മേഖലയില്‍ കമ്യൂണിസ്‌റ്റ് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ആക്രമിക്കുകയും സുരക്ഷാ സേന ശക്‌തമായി തിരിച്ചടിക്കുകയും ആയിരുന്നു.
ദന്തേവാഡാ പ്രദേശത്ത് വലിയ ഭീകരാക്രമണത്തിന് മാവോയിസ്‌റ്റുകള്‍ പദ്ധതിയിട്ടിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു നീക്കം. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് എസ്‌പി അഭിഷേക് പല്ലവയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയില്‍ പരിശോധനക്കായി എത്തിയത്.
Read Also: സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; അന്തിമ തീരുമാനം ഇന്ന്