പറവണ്ണ തീരത്ത് മത്തിമഹോൽസവം

ഇത്തവണയും മത്തിയുടെ ലഭ്യത വർദ്ധിക്കാനുള്ള ലക്ഷണമാണ് ഇതെന്ന് വിലയിരുത്തൽ ഉണ്ട്. അങ്ങിനെയെങ്കിൽ കടലിൽ പോകുന്ന മൽസ്യതൊഴിലാളികൾ വിഷമിക്കും. ഒരുകിലോയ്‌ക്ക് 20 മുതൽ 30 രൂപയേ ഹാർബറിൽ ലഭിക്കുകയുള്ളു. വിപണിയിൽ 100 മുതൽ 140 രൂപ വരെ വിലയുണ്ടാകുകയും ചെയ്യും.

By Trainee Reporter, Malabar News
mathimaholsavam
Ajwa Travels

മലപ്പുറം: ജില്ലയിലെ തിരൂർ പറവണ്ണ തീരത്ത് മത്തിമഹോൽസവം തീർത്ത് കടലമ്മ. തീരം തൊട്ട തിരകൾക്കൊപ്പം മത്തിച്ചാകര സമ്മാനിച്ചാണ് കടലമ്മ പറവണ്ണ തീരദേശവാസികളെ സ്‌നേഹിച്ചത്.

ഇന്നലെ രാവിലെ 8 മണിയോടെയാണ് തീരത്ത് ചാകരയെത്തിയത്. വിവരമറിഞ്ഞ നാട്ടുകാർ ഓടിയെത്തി പിടയ്‌ക്കുന്ന മത്തി കയ്യിൽ കിട്ടിയ ബക്കറ്റിലും കൈവരിലും കൊട്ടയിലും കോരിയെടുത്തു.

ബീച്ച് കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് ഇതൊരു അപൂർവ ദൃശ്യവിരുന്നായി. കയ്യിൽ കിട്ടിയ കവറുകളിൽ ഇവരും മത്തി പെറുക്കിക്കൂട്ടി. വിവരമറിഞ്ഞ് കൂടുതൽ പേർ കടൽത്തീരത്ത് എത്തിയിരുന്നു.

2 മണിക്കൂറോളമാണ് മത്തി വന്നു കൊണ്ടിരുന്നത്. മൽസ്യതൊഴിലാളികൾക്കും കടൽ അറിഞ്ഞു നൽകിയ ചാകര അനുഗ്രഹമായി. കഴിഞ്ഞ സെപ്റ്റംബർ 9ന് കൂട്ടായി പടിഞ്ഞാറേക്കര ബീച്ചിൽ ഇതുപോലെ മത്തിയെത്തിയിരുന്നു. പറവണ്ണയിലും താനൂരിലും മാസങ്ങൾക്കു മുൻപ് ഇതുണ്ടായിരുന്നു.

കരയ്‌ക്ക്‌ സമീപമെത്തുന്ന മീൻ ശക്‌തമായ തിരയിൽ പെട്ട് തീരത്തേക്ക് അടിയുന്നതാണിതെന്ന് മൽസ്യതൊഴിലാളികൾ പറഞ്ഞു. കടലിലെ കാലാവസ്‌ഥയും ജീവചംക്രമണത്തിലെ സവിശേഷതയുമാണ് മത്തി ഇടയ്‌ക്കിടെ ഇങ്ങനെ തീരത്ത് എത്തുന്നതെന്ന് വിദഗ്‌ധർ പറയുന്നു. കേരള തീരത്ത് മത്തിലഭ്യതയിൽ ഇക്കുറി മുൻകാല റെക്കോർഡ് മറികടക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.

MOST READ | ഹിജാബ് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE