തൃശൂര്‍: ജില്ലയിലെ തീരദേശ സുരക്ഷ സംബന്ധിച്ച് നിലവിലെ സ്‌ഥിതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് തീരദേശ മേഖലകളില്‍ സുരക്ഷാ വീഴ്‌ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തണമെന്നും യോഗത്തില്‍ ജില്ലാ കളക്‌ടര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി പിസി ബിജു കുമാറിന് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ജില്ലയുടെ തീരദേശ മേഖലയുടെ സുരക്ഷക്ക് ഭീഷണികളില്ലെന്ന് വിലയിരുത്തിയ യോഗം, മല്‍സ്യ തൊഴിലാളികള്‍ മല്‍സ്യ ബന്ധനം നടത്തുമ്പോള്‍ ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍ബന്ധമായും കൈവശം വെക്കണമെന്ന് നിര്‍ദേശം നല്‍കി. മല്‍സ്യ ബന്ധന യാനങ്ങളില്‍ ഉപയോഗിക്കുന്ന എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്‌റ്റം) ഉപകരണം ചൈനീസ് നിര്‍മിത മെഷീന് പകരം ഇന്ത്യന്‍ നിര്‍മിത എഐഎസ് ഉപയോഗിക്കണമെന്നും ജില്ലാ കളക്‌ടര്‍ എസ് ഷാനവാസ് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലാ കളക്‌ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോസ്‌റ്റല്‍ ഗാര്‍ഡ് പ്രതിനിധി, മുനക്കക്കടവ്- അഴീക്കോട് കോസ്‌റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച് ഒമാര്‍, ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Malabar News: കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍