അഴീക്കോട്: മതിയായ രേഖകളില്ലാതെ മൽസ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്‌റ്റൽ പോലീസ് പിടികൂടി. ബോട്ടിൽ ഉണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്‌ത് വരികയാണ്.
ശ്രീലങ്കൻ വംശജരായ പതിനഞ്ചോളം പേർ കേരളതീരം വഴി പാകിസ്‌ഥാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് പോലീസും കോസ്‌റ്റൽ ഗാർഡും രഹസ്യാന്വേഷണ ഏജൻസികളും തീരമേഖലയിൽ പരിശോധന ശക്‌തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച ബോട്ട് പിടികൂടിയത്.
Also Read: നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി