കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ശക്‌തമാക്കി. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ചേവായൂരിൽ മെഡിക്കല്‍ കോളജിനടുത്തുള്ള മുണ്ടിക്കല്‍ത്താഴം വയല്‍ സ്‌റ്റോപ്പിനടുത്ത് വച്ചാണ് പ്രതികൾ യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയത്. ഹെൽമറ്റ് ധരിപ്പിച്ചാണ് യുവതിയെ സ്‌കൂട്ടറിന്റെ പിന്നിൽ ഇരുത്തിയത്. തുടർന്ന് കോട്ടപ്പറമ്പിലെ ഷെഡില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് കൂട്ടബലാൽസംഗം ചെയ്‌തത്.
യുവതിയുമായി രണ്ട് പ്രതികൾ സ്‌കൂട്ടറിൽ യാത്ര ചെയ്‌ത സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. മൂന്ന് പ്രതികളും സുഹൃത്തുക്കളാണ്. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫായ നിലയിലാണ്. കൂടാതെ ഇയാൾ 2003ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണെന്നും പോലീസ് വ്യക്‌തമാക്കി.
Read also : ‘ആദ്യം പുറത്താക്കേണ്ടത് നരേന്ദ്ര മോദിയെ’; പുനഃസംഘടന തട്ടിപ്പെന്ന് കോൺഗ്രസ്