തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിലെ സംഭവവികാസങ്ങൾ പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പുനരാവിഷ്‌കാരം. ഇന്നലെ രാത്രിയായിരുന്നു നടപടി.
പട്ടം പ്ളാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പോലീസ് കണ്ടെത്തൽ.
സംഭവം നടന്ന അതേസമയം തിരഞ്ഞെടുത്തായിരുന്നു പോലീസ് പരിശോധന. ആദ്യം കന്റോൺമെന്റ് പോലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പോലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. ജൂഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 12നാണ് രഹസ്യമൊഴി നൽകിയത്.
Most Read| കരസേനാ മേധാവിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി കേന്ദ്രം