തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് 3.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.
സംസ്‌ഥാന സർക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നോക്ക ക്രൈസ്‌തവ വിഭാഗങ്ങൾക്കും നിശ്‌ചയിച്ചുളള 2015ലെ സർക്കാർ ഉത്തരവ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയിരുന്നു.
വിധിക്കെതിരെ അപ്പീല്‍ നല്‍കണമോ എന്ന കാര്യം യോഗത്തിനുശേഷം തീരുമാനിക്കും. വ്യത്യസ്‍ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയാണ് യോഗത്തിന്റെ ലക്ഷ്യം. കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് സമസ്‌തയടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി നടപ്പാക്കണം എന്നാണ് ക്രൈസ്‌തവ സഭകളുടെ നിലപാട്.
Read also: കാലവർഷം ശക്‌തമാകുന്നു; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്