കണ്ണൂർ: ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായി സ്വദേശി അൻസിബിന്റെ (16) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അൻസിബ് ഒഴുക്കിൽപ്പെടുകയായിരുന്നു. തേർളായിലെ കെവി ഹാഷിം-സാബിറ ദമ്പതികളുടെ മകനാണ്.
അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ സേനയുടെ മുങ്ങൽ വിദഗ്‌ധരും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. കൂട്ടുകാരായ മൂന്നുപേരുമൊത്ത് തേർളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയതിനിടെ അൻസിബ് ഒഴുക്കിൽപ്പെടുകയായിരുന്നു.
കാണാതായ സ്‌ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ പൂണ്ട നിലയിലായിരുന്നു മൃതദേഹം. അതേസമയം, തളിപ്പറമ്പിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ശ്രീകണ്‌ഠാപുരം പോലീസും നാട്ടുകാരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
Read Also: വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി അശ്ളീല സന്ദേശങ്ങൾ; പരാതികൾ നിരവധി