ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്‌പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കിവിടുക. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നത്.
സുപ്രീം കോടതിയുടെ ഇടക്കാല വിധിയെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കുന്നത്. പെരിയാര്‍ തീരങ്ങളിലെ 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ ആളുകളെ മാറ്റും. റവന്യു, പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തുണ്ട്.
മന്ത്രിമാരായ റോഷി കെ അഗസ്‌റ്റിനും കെ രാജനും ഏഴോടെ ഡാമില്‍ എത്തുമെന്നാണ് വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read: ഫേസ്ബുക്കിന് പേര് മാറ്റം; ഇനി മുതൽ മാതൃ കമ്പനി ‘മെറ്റ’ എന്നറിയപ്പെടും