ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിൽ നിരോധനാജ്‌ഞ

By Desk Reporter, Malabar News
Kerala-Police
Representational Image
Ajwa Travels

ആലപ്പുഴ: വയലാറിൽ ആര്‍എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്‌ടർ ഉത്തരവിട്ടു.

വ്യാഴാഴ്‌ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി. 1973ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144ആം വകുപ്പ് പ്രകാരമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് കളക്‌ടർ നിര്‍ദ്ദേശം നല്‍കി.

ഇന്നലെ ഉച്ചക്ക് നടന്ന എസ്‌ഡിപിഐയുടെ വാഹന പ്രചാരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിലാണ് ആർഎസ്എസ് പ്രവർത്തകനായ നന്ദുകൃഷ്‌ണൻ കൊല്ലപ്പെട്ടത്. വയലാറിലെ ആർഎസ്എസ് മുഖ്യശിക്ഷകാണ് നന്ദുകൃഷ്‌ണൻ. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

സംഭവത്തില്‍ ആറ് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്‌റ്റഡിയിലെടുത്തിരുന്നു. റിയാസ്, നിഷാദ്, അനസ്, അബ്‌ദുൾ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ ഇരുപത്തിയഞ്ചോളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also Read:  കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE