മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം വ്യോമഗതാഗതം പുനഃരാരംഭിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ച മെയില്‍ നിന്നും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് കഴിഞ്ഞ ഒക്‌ടോബർ ആയപ്പോഴേക്കും കരിപ്പൂരില്‍ ഉണ്ടായത്. ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം മെയ് മാസത്തില്‍ കരിപ്പൂരില്‍ യാത്ര ചെയ്‌ത ആളുകളുടെ എണ്ണം 5,333 ആണ്. എന്നാല്‍ ഈ സ്‌ഥാനത്ത് കഴിഞ്ഞ ഒക്‌ടോബർ മാസത്തില്‍ മാത്രം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടി യാത്ര ചെയ്‌ത ആളുകളുടെ എണ്ണം 88,442 ആയി. ഇവരില്‍ 68,646 ആളുകളും രാജ്യാന്തര തലത്തില്‍ യാത്ര ചെയ്‌തവരാണ്.
ലോക്ക്ഡൗണിന് ശേഷം ഓരോ മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ ക്രമേണ വര്‍ധന ഉണ്ടായി. ആഭ്യന്തര വിമാനങ്ങളാണ് ഇളവുകളുടെ ഭാഗമായി പുനഃരാരംഭിച്ചത്. രാജ്യാന്തര വിമാനങ്ങള്‍ക്ക് നവംബര്‍ 30 വരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത് ചാര്‍ട്ടേഡ് വിമാനങ്ങളും, രാജ്യാന്തര കരാര്‍ പ്രകാരമുള്ള എയര്‍ ബബിള്‍ വിമാനങ്ങളുമാണ്. രാജ്യാന്തര സര്‍വീസുകളുടെ വിലക്ക് നീക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധന ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ കോവിഡ് മൂലം വിമാന സര്‍വീസുകളുടെ എണ്ണത്തിലും, യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത് 1,577 വിമാന സര്‍വീസുകള്‍ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തില്‍ അത് 483 ആയി കുറഞ്ഞു. ആഭ്യന്തര സര്‍വീസുകളുടെ എണ്ണത്തിലും വലിയ കുറവ് തന്നെ ഉണ്ടായിട്ടുണ്ട്. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവ് മൂലം കരിപ്പൂരില്‍ നിന്നും കയറ്റുമതി ചെയ്യുന്ന കാര്‍ഗോയിലും വലിയ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കരിപ്പൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 2,227 ടണ്‍ കാര്‍ഗോ കയറ്റുമതി ചെയ്‌ത സ്‌ഥാനത്ത് ഈ വര്‍ഷം അത് വെറും 781 ടണ്‍ മാത്രമായി കുറഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട് എങ്കിലും മുന്‍ വര്‍ഷങ്ങളിലെ കണക്കുകളിലേക്ക് എത്താന്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും.
Read also : സോളാർ വിവാദം; 10 കോടിയുടെ തട്ടിപ്പ് അന്വേഷിച്ചതിന് ചെലവ് 1.77 കോടി