ആലപ്പുഴ: കേരള രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിൽ പൊതുഖജനാവിൽ നിന്ന് 1.77 കോടി രൂപ നഷ്‌ടമായെന്ന് വിവരാവകാശ രേഖ. വിവാദത്തിന്റെ നിജസ്‌ഥിതി കണ്ടെത്താൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ് കോടികൾ ചെലവഴിച്ചത്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ പ്രസിഡണ്ട് എംകെ ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന് വേണ്ടി ചെലവഴിച്ച ഭീമൻ സംഖ്യയുടെ വിവരങ്ങൾ പുറത്തുവന്നത്. കേസിൽ ആരോപണ വിധേയരായ ഉമ്മൻചാണ്ടി സർക്കാർ തന്നെയാണ് 2013 ഒക്‌ടോബറിൽ ജസ്‌റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.
1,77,16,711 രൂപ ചെലവഴിച്ചതിന്റെ ചെലവ് ഇനങ്ങൾ തരം തിരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരവകാശത്തിൽ പറയുന്നത്. പൊലീസ്, ജയിൽ തുടങ്ങിയ വകുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങൾക്കായി ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചതായും മറുപടിയിൽ പറയുന്നുണ്ട്.
2017 ജൂലൈയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് സമർപ്പിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ടിൽ ഒരു നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല.
Read also: ബിലീവേഴ്‌സ് ആസ്‌ഥാനത്ത് നിരോധിത നോട്ടുകളും