എറണാകുളം: ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങിയ ശേഷം വിൽപന നടത്തിയിരുന്ന ആൾ അറസ്‌റ്റിലായി. എറണാകുളം ജില്ലയിലെ ഗോതുരുത്ത് പഞ്ഞം കവലയിൽ കാട്ടാശ്ശേരി സജു(32) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 64 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്.
പ്രതിയെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പറവൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എസ് നിജുമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
മദ്യപിച്ച് ആളുകൾ ബഹളമുണ്ടാക്കുന്നത് ഈ പ്രദേശത്ത് വ്യാപകമാകുന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും ഇയാൾ വലിയ അളവിൽ മദ്യം ശേഖരിച്ച് വിൽപന നടത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്.
Read also: ‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’