മൂന്നാറിൽ സ്‌പിരിറ്റും വ്യാജമദ്യവും പിടികൂടി; പ്രതി രക്ഷപ്പെട്ടു

By News Bureau, Malabar News
Representational Image
Ajwa Travels

ഇടുക്കി: മൂന്നാർ നൈമക്കാട് എസ്‌റ്റേറ്റിൽ നിന്നും സ്‌പിരിറ്റും വ്യാജ മദ്യവും പിടികൂടി. 50 ലിറ്റർ സ്‌പിരിറ്റും 70 ലിറ്റർ കളർ ചേർത്ത വ്യാജമദ്യവുമാണ് പിടികൂടിയത്. നിരവധി അബ്‌കാരി കേസുകളിലെ പ്രതിയായ നൈമക്കാട് സ്വദേശി പ്രഭാകരൻ സംഭവ സ്‌ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.

പ്രഭാകരൻ വർഷങ്ങളായി മൂന്നാർ എസ്‌റ്റേറ്റ് മേഖലയിൽ സ്‌പിരിറ്റ് എത്തിച്ച് വ്യാജമദ്യം ഉണ്ടാക്കി എത്തിക്കുന്ന ആളാണെന്നും ഇയാൾ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണെന്നും എക്‌സൈസ് അറിയിച്ചു. ഇയാൾക്കായി അന്വേഷണം ഉർജിതപ്പെടുത്തിയതായും എക്‌സൈസ് ഇൻസ്‌പെക്‌ടർ എപി ഷിഹാബ് പറഞ്ഞു.

ഇടുക്കി എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തെ തുടർന്നായിരുന്നു മൂന്നാർ എക്‌സൈസ് സംഘം പ്രഭാകരന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.

ഐബി പ്രിവന്റീവ് ഓഫിസർ എസ് ബാലസുബ്രമണ്യൻ, ദേവികുളം റേഞ്ചിലെ പ്രിവന്റീവ് ഓഫിസർമരായ പി സാഗർ, ബിജു മാത്യു, സിവിൽ എക്‌സൈസ് ഓഫിസർമരായ അരുൺ, റോജിൻ, സെൽവകുമാർ, സുനിൽ, ജസിൽ, ബിന്ദുമോൾ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

Most Read: ഗൂഢാലോചന കേസ്; സ്വപ്‌നയ്‌ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE