തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പറമ്പുകര ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഉൽഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി മന്ത്രി വീണാ ജോര്‍ജിന് നന്ദിയറിയിച്ചത്.
കോട്ടയം പാമ്പാടിയില്‍, ള്ളൂരിനു സമീപം 7 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ സ്‌ഥിരീകരിച്ചിരുന്നു. ആക്രമണത്തെ തുടർന്നു നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഈ നായയ്‌ക്ക് പേവിഷബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നോടെയാണു വെള്ളൂർ നൊങ്ങൽ ഭാഗത്തു വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വിദ്യാർഥി ഉൾപ്പെടെ 7 പേരെ നായ കടിച്ചു പരുക്കേൽപിച്ചത്.
ഇവിടെയെത്തിയ ഉമ്മന്‍ ചാണ്ടി വീട്ടുകാരുടെ ആശങ്ക കണ്ട് അപ്പോൾതന്നെ മന്ത്രി വീണാ ജോര്‍ജിനെ വിളിച്ച് കാര്യമറിയിച്ചു. ഉടൻ ഇടപെടൽ ഉണ്ടാകാൻ ഇദ്ദേഹം അഭ്യർഥിച്ചു. മന്ത്രി ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി സൈറു ഫിലിപ്പിനെ വിളിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
മെഡിക്കല്‍ സംഘം പാമ്പാടിയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടു. മീനടം മെഡിക്കൽ ഓഫീസർ ഡോ.രഞ്ജു വർഗീസും ഡോ. സൈറു ഫിലിപ്പിന് ഒപ്പമുണ്ടായിരുന്നു. വിശദമായി ഈ കുടുംബങ്ങളോട് എല്ലാ വശങ്ങളും സംസാരിക്കുകയും മാനസിക പിന്തുണ നല്‍കി ആത്‌മ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്‌തു. ഇത് കുടുംബങ്ങൾക്ക് ഏറെ ആശ്വാസമായി.
വിഷയത്തിൽ വളരെ പെട്ടെന്ന് നടപടിയെടുത്ത മന്ത്രിയെ ഉമ്മന്‍ചാണ്ടി നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. ഈ പരിസരത്ത് തന്നെ പാറയ്‌ക്കൽ നിഷ സുനിലിന്റെ ദേഹത്തും നായ 36 തവണ കടിച്ചിരുന്നു. വീട്ടുമുറ്റത്തു നിന്ന നിഷയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ ഇവരും സുഖപ്പെട്ടു വരുന്നു.
Related Read: ഗവേഷണം പ്രോൽസാഹിപ്പിക്കൽ സര്‍ക്കാരിന്റെ ലക്ഷ്യമാണ്; മന്ത്രി വീണാ ജോര്‍ജ്