ന്യൂഡെൽഹി: രാജ്യത്ത് പതിനാറാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ആം തീയതി നടക്കും. ജൂലൈ 21ആം തീയതിയാണ് ഫലപ്രഖ്യാപനം നടത്തുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. കൂടാതെ രാജ്യസഭാ സെക്രട്ടറി ജനറൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വരാണാധികാരിയാകുമെന്നും, തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
4,033 എംഎൽഎമാർ ഉൾപ്പെടെ ആകെ 4,809 വോട്ടർമാർ ആണ് ഉള്ളത്. ജൂൺ 15ആം തീയതിയാണ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറത്തിറങ്ങുക. തുടർന്ന് ജൂൺ 29ആം തീയതി വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം.
നിലവിൽ രാഷ്‌ട്രപതിയായ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ആം തീയതി അവസാനിക്കുന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിലേയും സംസ്‌ഥാന നിയമസഭകളിലേയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
Read also: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി