ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ. ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്‌ക്ക് 1058 വോട്ടുകളും ലഭിച്ചു.
രണ്ടാം റൗണ്ടിലും മുർമുവിന് വൻ ലീഡ് ലഭിച്ചു. ഇംഗ്‌ളീഷ് അക്ഷരമാല ക്രമത്തിൽ ആദ്യ പത്ത് സംസ്‌ഥാനങ്ങളുടെ വോട്ടുകൾ എണ്ണിയപ്പോൾ മുർമുവിന് 809 വോട്ടുകളാണ് ലഭിച്ചത്. 1,05,299 ആണ് ഇതിന്റെ മൂല്യം. യശ്വന്ത് സിൻഹക്ക് 329 വോട്ടുകളും ലഭിച്ചു. ഇതിന്റെ മൂല്യം 44,276 ആണെന്നും രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദി അറിയിച്ചു.
ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണയാണ് മുർമുവിനു ലഭിച്ചത്. യശ്വന്ത് സിൻഹക്ക് 208 എംപിമാരുടെ പിന്തുണയും ലഭിച്ചു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. അൽപസമയത്തിനകം ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് വരണാധികാരിയായ പിസി മോദി വിജയിക്ക് സർട്ടിഫിക്കറ്റ് കൈമാറും.
Most Read: ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ് സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ