കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പ്രവേശിക്കും. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു.
പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ പിജെ വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഈ മാസം 28 മുതല്‍ എട്ട് ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിക്കുക.
മൂന്നാം വര്‍ഷ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്റ് ബ്രയോഫൈറ്റസ് ചോദ്യ പേപ്പറുകളാണ് ആവര്‍ത്തിച്ചിരുന്നത്. ഏപ്രില്‍ 21നായിരുന്നു പരീക്ഷ നടന്നത്. 2020ല്‍ നടത്തിയ പരീക്ഷയില്‍ നിന്നുള്ള 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നായിരുന്നു പരാതി.
ഇതേതുടർന്ന് പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥി സംഘടനകള്‍ ശക്‌തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പരീക്ഷകള്‍ റദ്ദാക്കിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വകലാശാല ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു.
ഗുരുതരമാ യ വീഴ്‌ചയുടെ ഉത്തരവാദിത്തം സര്‍വകലാശാല ഏറ്റെടുത്തേ മതിയാകൂ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ഈ സാഹചര്യത്തിൽ ചോദ്യപേപ്പറില്‍ പിഴവ് സംഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം പിജെ വിന്‍സെന്റ് ഏറ്റെടുക്കുകയായിരുന്നു.
Most Read: സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരെന്ന് കോടിയേരി